• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


നടുവേദനയും, മരണനിരക്കും തമ്മിൽ

ഇടയ്ക്കിടെ വരുന്ന നടുവേദനയെ വേദനസംഹാരികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിലേറെ പേരും.എന്നാൽ ഒരു പ്രായം കഴിഞ്ഞാൽ ഇടയ്ക്കിടെ വരുന്ന നടുവേദന ശ്രദ്ധിക്കേണ്ടതാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.പതിനാലു വർഷത്തെ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ അഭിപ്രായം.

സാധാരണയായി 40 കഴിയുന്നവർക്കിടയിലാണ് നടുവേദന ഏറ്റവുമധികം കാണപ്പെടുന്നത്.നടുവേദന ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് വേദനയുള്ള സ്ത്രീകളിൽ ഉണ്ടായേക്കാവുന്ന മരണ നിരക്ക് 24 ശതമാനമാണ്.സ്ഥിരം നടുവേദന ഉള്ള സ്ത്രീയ്ക്ക് അതില്ലാത്ത സ്ത്രീയെ അപേക്ഷിച്ച് മരണപ്പെടാനുള്ള സാധ്യത 65.8 ശതമാനവും.

ജേർണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.നടുവേദനയും,മരണനിരക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ പഠിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് ഗവേഷകയായ എറിക് റോസീൻ പറയുന്നത്.

അമിതവണ്ണം, പുകവലി, മദ്യപാനം, അസ്ഥിക്ഷയം, രക്തക്കുറവ്, നാഡിതളര്‍ച്ച, ഉറക്കക്കുറവ്, മാനസിക രോഗങ്ങള്‍, ആര്‍ത്തവം, ആര്‍ത്തവ ക്രമക്കേടുകള്‍, ഗര്‍ഭകാലം, പ്രസവം എന്നിവയൊക്കെ നടുവേദനയ്ക്ക് കാരണമാകാം.

രോഗകാരണത്തെ ഒഴിവാക്കാനുതകുന്ന രീതിയില്‍ പ്രവൃത്തി സാഹചര്യങ്ങള്‍ ചിട്ടപ്പെടുത്തുകയും വിശ്രമം, വ്യായാമം, ഇവ ക്രമപ്പെടുത്തുകയും കാലാവസ്ഥ ഭേദത്തിനനുസരിച്ച് ദൈനം ദിനചര്യകളിൽ മാറ്റം വരുത്തുകയും ചെയ്യുന്നത് ഒരു പരിധിവരെ നടുവേദനയെ തടയാൻ സഹായിക്കും.

Copyright © 2018 www.meditv.in |All Rights Reserved.